2012, ഡിസംബർ 17, തിങ്കളാഴ്‌ച

(1)

തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
മാലിന്യത്തിന് ഒരേ ഗന്ധം -
അഴുകിനാറിയ ജനാധിപത്യത്തിന്‍റെ നാറ്റം .
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

(2)

തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
വികസനത്തിന്‌ ഒരേ കിതപ്പ് -
ഒച്ചിഴയുന്ന ഗതാഗതകുരുക്ക് .
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

(3)

തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
വിലകയറ്റത്തിനു ഒരേ കുതിപ്പ്-
ഉയര്‍ന്നുകൊണ്ടിരിക്കുന്ന അരിവിലയും
പൊലിഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യ ജീവനും.
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

(4)


തിരുവനന്തപുരത്തും
കൊച്ചിയിലും കോഴിക്കോടും
പട്ടിണിക്ക് ഒരേ കാഴ്ച -
സൈകിള്‍ ടയര്‍ ഉരുട്ടുന്ന എല്ലുന്തിയ ബാല്യങ്ങള്‍.
ഇത് കേരളം, ദൈവത്തിന്‍റെ സ്വന്തം നാട് .

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്,
ഒരു കാര്യം അറിയിക്കുവാനാണ് ഈ എഴുത്ത്. ഞാന്‍ വീട്ടിനടുത്തുള്ള സ്ഥാപനത്തില്‍ നിന്നും 58 കി.മി ദൂരമുള്ള ഒരു സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയിരിക്കുന്നു......എന്‍റെ എല്ലാ സുഹൃത്തുക്കളെയും പോലെ നീയും എന്താണ് കാരണമെന്നു ചിന്തിക്കുന്നുണ്ടാവും.....
പല കാരണങ്ങളുണ്ട്. വിദ്യാര്തികള്‍ക്കു മാതൃകയും സദ്‌ ഉപദേശങ്ങളും നല്‍കി അവരെ നേര്‍വഴിക്കു നയിക്കേണ്ട അധ്യാപകര്‍ക്ക്......ഒരു കൊലപാതകത്തെ ന്യായീകരിക്കാനും....അയാള്‍ കൊല്ലപെടെണ്ട ആളാണ് എന്ന് പറയാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല.......ചുരുങ്ങിയപക്ഷം മരണപ്പെട്ട ഒരാളെ സ്മരിച്ചുകൊണ്ട് സി.ഡി ഇറക്കിയതിനെ പുചിച്ചു കൊണ്ട് " അയാള്‍ സി.ഡി യും ആയോ " എന്ന് പരിഹസിക്കുന്നവരുടെ ഒപ്പം എങ്ങനെ ജോലി ചെയ്യാനാവും ?
നാളെ, ഒന്നിച്ചു ഭക്ഷണം കഴിച്ചും തമാശകള്‍ പറഞ്ഞും ജോലി ച്ചെയ്തും കഴിഞ്ഞ  നമ്മള്‍ കൊല്ലപെട്ടലും ഇവര്‍ ഇത്തരത്തില്‍ അല്ലെ പരിഹസിക്കുക എന്ന തിരിച്ചറിവില്‍ നിന്നാണ് ഇങ്ങനെ ഒരു ട്രാന്‍സ്ഫര്‍ ആലോചന എന്ന് മനസ്സിലാക്കുമല്ലോ..........
അപ്പോള്‍ നീ ചോദിക്കും എന്തിനാണ് ഇത്ര ദൂരേക്ക്‌ ട്രാന്‍സ്ഫര്‍ വാങ്ങിയത് എന്ന്........
കാരണമുണ്ട്, എന്‍റെ പൂര്‍വ കല അനുഭവങ്ങളില്‍ തെറ്റ് ചൂണ്ടി കാണിക്കുന്നതും ഒരു കുറ്റമാണ് എന്ന് പറഞ്ഞു കൊണ്ട് പണ്ട് വീട്ടിനടുതെക്ക് ഒരു "ശിക്ഷ സ്ഥലംമാറ്റം" തന്നു വകുപ്പ് അനുഗ്രഹിചിരുന്നത് തനിക്കരിയമാലോ.....
അത് പോലെ തരാന്‍ ഉദ്ദേശം ഉണ്ടെങ്കില്‍ അത് സ്വയം ശിക്ഷയായി സ്വീകരിച്ചു  എന്റെ ശത്രുക്കളെ സഹായിക്കുവാനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു സ്ഥലം മാറ്റം ഇരന്നു വാങ്ങിയത്.........ഞാന്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് എന്റെ ശത്രുക്കളെ ആണ് ...........അവരാണ് നമ്മുടെ ശക്തി.............നമ്മുടെ ഭാഗത്ത്‌ നിന്നും എന്തെങ്കിലും പാളിച്ച പറ്റുന്നുണ്ടോ എന്ന് നോക്കി ഇരിക്കുന്നത് കൊണ്ട് കൂടുതല്‍ കൂടുതല്‍ കരുതലുണ്ടാവാന്‍ പ്രേരകമാവുന്ന എന്റെ പ്രിയപ്പെട്ട  ശത്രുക്കള്‍ക്ക് സന്തോഷിക്കാന്‍ പാകത്തില്‍ സ്ഥാപനത്തിന്റെ പേര് ചേര്‍ക്കാതെ ഇഷ്ടമുള്ളിടത്ത് തന്നോള് എന്ന് അപേക്ഷിച്ചത് കൊണ്ട് അവര്‍ക്ക് കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിക്കടുത്ത് സ്ഥലംമാറ്റം നല്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യം ഉണ്ട്.................

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഓണാഘോഷം ..

                                                 Civil Station, Kozhikode

                          ഈ വര്‍ഷത്തെ ഓണം IMG യുടെ ദശ ദിന പരിശീലന ക്യാമ്പിന്‍റെ    ഭാഗമായി   കോഴിക്കോട് സിവില്‍ സ്റ്റെഷനിലുള്ള    ജില്ല പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന DRC കോഴിക്കോട്  ഹാളില്‍ വെച്ച് സമുചിതമായി ആഘോഴിച്ചു. പരിശീലനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ കൂട്ടായി ഭീമന്‍ പൂക്കളം തന്നെ ആണ് ഹാളില്‍ ഒരുക്കിയത്.......ഉച്ചയ്ക്ക് സ്വാദിഷ്ടമായ സദ്യയും വൈകുന്നേരം അംഗങ്ങളുടെ കലാവിരുന്നും ഓണാഘോഷത്തിനു മാറ്റു കൂട്ടി ..........


                         ഓഗസ്റ്റ്‌ 16 നു കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ആയ ശ്രീമതി: പി. ഗൌരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് വിവര സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകള്‍ പരിച്ചയപെടുതുന്ന ക്യാമ്പ് ഒരു നവ്യാനുഭാവമായിരുന്നു.......
                               കോഴിക്കോട് കലക്ടരെട്ടു സ്ഥിതി ചെയ്യുന്ന സിവില്‍ സ്റ്റേഷനില്‍ ജില്ല പഞ്ചായത്തിന്‍റെ കീഴിലുള്ള DRC ഹാളില്‍വെച്ചായിരുന്നു ദശ ദിന പരിശീലനം .

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

കളിപ്പാട്ടം

അവന്‍ വലിയ വികൃതിയാണ്.....
അവന്‍റെ കയ്യില്‍ ധാരാളം കളിപ്പാട്ടങ്ങളുണ്ട് ....
വിവിധ വര്‍ണങ്ങളില്‍, രൂപങ്ങളില്‍....!
ആനയുണ്ട്, മയിലുണ്ട്, ഒട്ടകങ്ങളുണ്ട്, മനുഷ്യരുമുണ്ട്.......
അങ്ങനെ പലതും.........
നൃത്തം ചെയ്യുന്നവ, സംഗീതം പൊഴിക്കുന്നവ,
സഞ്ചരിക്കുന്നവ, മുഖം കൊണ്ട് നമ്മെ നോക്കി
കൊഞ്ഞനം കുത്തുന്നവ.....
അതെ, അവന്‍ വലിയ വികൃതിയാണ്.....
അപ്പോള്‍ ചില കുസൃതികള്‍ ഒപ്പിക്കും
തന്‍റെ കളിപ്പാട്ടങ്ങള്‍ എടുത്തു വെള്ളത്തില്‍ ഏറിയും .
ചിലപ്പോള്‍ പെട്ടെന്ന് ദേഷ്യം പിടിക്കും....
അപ്പോള്‍ തന്‍റെ കളിപ്പാട്ടങ്ങള്‍ എടുത്തു എറിയുന്നത്
ഓടുന്ന തീവണ്ടിയുടെ അടിയിലേക്കാവും,
അല്ലെങ്കില്‍ ചീറിപായുന്ന ബസ്സിനടിയിലേക്ക്...
നാമെല്ലാം അവന്‍റെ കയ്യിലെ കൊച്ചു കളിപ്പാട്ടങ്ങള്‍!


2012, മേയ് 28, തിങ്കളാഴ്‌ച


കമ്യുണിസ്ടുകാരും - തേങ്ങയും...... ഇന്ന് ഞായറാഴ്ച അവധി ആയതിനാല്‍.....വിട്ടില്‍ കുറച്ചു തെങ്ങയുള്ളത് ഉരിക്കാന്‍ തിരുമാനിച്ചു....ഓരോ തേങ്ങയും ഉരിക്കുമ്പോള്‍ തോന്നിയ ചില ചിന്തകള്‍ ഞാന്‍ വായനക്കാരോട് പങ്കുവെക്കുന്നു.....ഡിഗ്രിയൊക്കെ കഴിഞ്ഞു വെറുതെ ഇരിക്കുമ്പോള്‍ വിട്ടിലുണ്ടായിരുന്ന തേങ്ങ മുഴുവന്‍ ഞാന്‍ തന്നെ ആയിരുന്നു പൊളിച്ചു അടക്കതെരുവില്‍ വിറ്റിരുന്നത്‌.......അന്ന് പാര ഉപയോഗിച്ചാണ്‌ ഞാന്‍ തേങ്ങ ഉരിചിരുന്നത്....ഇന്ന് നാട്ടിലൊന്നും പാര കാണാനില്ല....പാരയുടെ സ്ഥാനം യന്ത്രം കയ്യടക്കി....പാര വേണമെങ്കില്‍ കൊട്ടാരക്കര വരെ പോവേണ്ട സ്ഥിതിയാണ് ..... പാര കൊണ്ട് ഉരിക്കുന്ന അത്ര സുഖം യന്ത്രം കൊണ്ടില്ല....അന്ന് കമ്യുണിസ്ടുകാരെ പോലെ തന്നെ നാട്ടില്‍ ധാരാളം നല്ല തെങ്ങയുണ്ടായിരുന്നു....നല്ല വിലയുമുണ്ടായിരുന്നു.......ഇന്ന് തേങ്ങയ്ക്കും ഒരു വിലയുമില്ല .....കമ്യുണിസ്ടുകാര്‍ക്കും! തെങ്ങിന്റെ കാര്യം പറയുകയാണെങ്കില്‍....നല്ല കമ്യുണിസ്ടുകളെ പോലെ തന്നെ നല്ല തെങ്ങുകളുമില്ല.....മിക്കതും മണ്ടരി പിടിച്ചു പോയി.......ഇനിയിപ്പോ ഉള്ള തെങ്ങുകളാകട്ടെ ഒന്നുകില്‍ വിടിന്റെ മുകളിലേക്ക് ചാഞ്ഞ്‌ വിടിന് തന്നെ ഭിഷണി ആയിട്ടുള്ളവയും...അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ പറമ്പിലേക്ക് ചാഞ്ഞ്‌ കിടക്കുന്നവ....അതില്‍ നിന്നും ഇടയ്ക്ക് വിഴുന്ന തേങ്ങകള്‍ മുഴുവന്‍ എതിര്‍ കക്ഷിക്കെ ഉപകാരം ചെയ്യുന്നുമുള്ളു .......ഇങ്ങനെ ആണെങ്കില്‍ നാട്ടില്‍ നല്ല തേങ്ങ അന്യം നിന്ന് പോവുന്ന സ്ഥിതി ആണ് കാണുന്നത്......

2012, മേയ് 12, ശനിയാഴ്‌ച


എല്ലാ ക്രിമിനല്‍ കേസുകളിലും പ്രതികളെ കോടതിയില്‍ ഹജരക്കുമ്പോള്‍ ന്യായാധിപന്‍ പ്രതികളോട് ചോദിക്കും.....'കുറ്റം ചെയ്തിട്ടുണ്ടോ?" പ്രതികള്‍ കുറ്റം നിഷേധിക്കും..........അവസാനം വിചാരണ കഴിഞ്ഞു പ്രതികള്‍ സിക്ഷിക്കപെടുകയും ചെയ്യും........ചിലപ്പോള്‍ അപ്പിഇല്‍ പോയി ശിക്ഷ ഇളവു ചെയ്യുകയോ......സംസയതിന്റെ ആനുകുല്യതല്‍ പ്രതികളെ വെറുതെ വിടുകയോ ചെയ്യാം........"സുകുമാര കുറുപ്പിനെ പിടിച്ചിട്ടില്ല......." എന്നുവച്ച് സുകുമാര കുറുപ്പല്ല ചാക്കോയെ കൊന്നതെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല............. ഇനി ഒരു പഴയ കഥ പറയാം ........ഒരു കൊലപാതക കേസില്‍ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല ......... എന്നാല്‍ എല്ലാ സാഹചര്യ തെളിവുകളും പ്രതിക്ക് എതിരായിരുന്നു.......വിചാരണ എല്ലാം പൂര്‍ത്തിയായി വിധി പ്രസ്താവിക്കുന്നതിനു തൊട്ടു മുമ്പ് ന്യായാധിപന്‍ പ്രതിഭാഗം വക്കിലിനോടു അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചു.....അപ്പോള്‍ വക്കില്‍ എഴുന്നേറ്റു നിന്ന് പറഞ്ഞു.........."എനിക്കൊരു സത്യം കോടതി മുമ്പാകെ ബോധിപ്പിക്കനുണ്ട് .......... എന്റെ കക്ഷി കൊന്നു എന്ന് പറഞ്ഞ ആള്‍ യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ല.......അയാള്‍ ഇപ്പോഴും ജിഇവനോറെ ഉണ്ട്........ഞാന്‍ അയാളെ ഈ കോടതിക്ക് പുറത്തു കൊണ്ട് വന്നിട്ടുണ്ട്......ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ മുന്നിലെ ആ വാതിലിലുറെ കൊടതിമുരിയിലേക്ക് വരും....." ഇത് കേട്ടതോടെ കോടതിയിലെ മുഴുവന്‍ ആള്‍ക്കാരും ന്യായധിപനുല്പ്പെറെ കോടതിയുടെ വാതിക്കലേക്ക് നോക്കി നിന്ന്........ എന്നാല്‍ കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞിട്ടും......ആരും തന്നെ അകത്തേക്ക് വരാതായപ്പോള്‍ എല്ലാ കണ്ണുകളും പ്രതിഭാഗം വക്കിലിനു നേരെ തിരിഞ്ഞു....... അപ്പോള്‍ അയാള്‍ പറഞ്ഞു...." നജ്ന്‍ അങ്ങനെ പറഞ്ഞപ്പോള്‍ നിങ്ങളെല്ലാവരും ഒരു നിമിഷമെങ്കിലും സമസയിച്ചു വാതികലേക്ക് നോക്കിയില്ലേ........." അത് തന്നെ ആണ് എനിക്ക് പറയാനുള്ളത്........ആ ചെറിയ സംസയതിന്റെ അനുകൂല്യമെന്കിലം എന്റെ കക്ഷിക്ക് നല്‍കി അയാളെ വെറുതെ വിടണമെന്ന്....." അപ്പോള്‍ ന്യായാധിപന്‍ പറഞ്ഞു........" പ്രതിഭാഗം വക്കില്‍ പറഞ്ഞത് ഞാന്‍ അന്ഗീകരിക്കുന്നു..........പക്ഷെ എല്ലാവരും വാതില്കലേക്ക് നോക്കിയിരിക്കുമ്പോഴും.....പ്രതിമാത്രം അങ്ങോട്ട്‌ നോക്കിയിരുന്നില്ലയിരുന്നില്ലയിരുന്നു......അതില്‍ നിന്ന് തന്നെ പ്രതി കുറ്റക്കാരനാണെന്ന് ബോധ്യമാനെന്നും.സിക്ഷര്‍ഹാനനെന്നും ഈ കോടതി വിധിക്കുന്നു................

2012, ജനുവരി 16, തിങ്കളാഴ്‌ച

പ്രിയപ്പെട്ട അശ്വതിക്ക്, ഈ ലോകം ഒരു തടവറയാണ്.......സ്നേഹിക്കാനറിയാത്ത, വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു കൂട്ടം തടവ്‌ പുള്ളികളുടെ ഒപ്പമുള്ള ഈ താമസം ഞാന്‍ വെറുത്തു തുടങ്ങിയിരിക്കുന്നു ..... രാജലക്ഷ്മി ചേച്ചിയെ പോലെ....നന്ദിത ചേച്ചിയെ പോലെ....എനിക്കും രക്ഷ്പെടനമെന്നുണ്ട്...തടവ്‌ ചാടാന്‍ സമയമായെന്ന് തോന്നുന്നു .......... ഒരു കൊടുങ്കാട്ടില്‍ ഒറ്റപെട്ടു പോയത് പോലെ തോന്നുന്നു...എങ്ങോട്ട് പോവനമെന്നറിയില്ല....വന്ന വഴികള്‍ മറന്നു പോയിരിക്കുന്നു..പറയു അശ്വതി, ഇനി ഞാന്‍ എങ്ങോട്ട് പോവും?.....ഏതു വഴിയിലുടെ? ചതിയുടെ ഒരു ലോകമാണ് ചുറ്റിലും ഉള്ളത്.. .....ഇവിടെ ആരും ആരെയും സ്നേഹിക്കുന്നില്ല. ആത്മാര്‍ത്ഥതയ്ക്കു ഇവിടെ ഒരു വിലയുമില്ല...സ്നേഹിക്കുന്നുണ്ടെന്ന് തോന്നിക്കുകയെ ഉള്ളൂ ...എല്ലാം നാട്യമാണ്.. സൌഹൃദങ്ങള്‍ - അര്‍ത്ഥമില്ലാത്ത വാക്കാണ്‌ അത് .. ഇന്ന് എന്ത് സൗഹൃദം? ഏതു സുഹൃത്ത് ? സൗഹൃദം വിപണനത്തിനുള്ള മറ മാത്രമാണ് അത്..നെറ്റ് വര്‍ക്ക് മാര്‍കറ്റ്‌നുള്ള സാദ്ധ്യത മാത്രമായി സൌഹൃദങ്ങള്‍ ചുരുങ്ങി ചെറുതായിരിക്കുന്നു....ബന്ധങ്ങള്‍ക്ക് , സ്നേഹത്തിനു, വിശ്വാസത്തിന്, ആത്മാര്‍ത്ഥതയ്ക്കു അര്‍ഥം നഷ്ടപെട്ട ഈ ലോകത്തില്‍ വ്യെക്തികള്‍ സ്വാര്‍ത്ഥരായി തുടങ്ങിയിരിക്കുന്നു..... " വിരസതയുടെ ദിനങ്ങള്‍ കടന്നു പോവുമ്പോഴും വിറയ്ക്കാത കാലോടെ ഞാന്‍ നടന്നു. എനിക്ക് സമ്മാനിക്കാന്‍ സ്വപ്നങ്ങളുമായി മേഘങ്ങള്‍ എങ്ങോ നിന്ന് പാറി വന്നു. അവയുടെ വര്‍ഷത്തില്‍ എന്റെ സ്വപ്‌നങ്ങള്‍ കുതിര്‍ന്നു എല്ലാമറിഞ്ഞിട്ടും എന്റെ കണ്ണുകള്‍ നീര്‍ ചോരിഞ്ഞതെയില്ല . ചിന്തകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കും മുമ്പേ അവശേഷിക്കുന്ന ഈ ചലനവും നിലചെങ്കില്‍........."