2009, സെപ്റ്റംബർ 20, ഞായറാഴ്‌ച



ഞാന്‍
വിണ്ടും യാത്രകള്‍ തുടങ്ങിയിരിക്കുന്നു ..... ലക്ഷ്യമില്ലാത്ത അലച്ചില്‍ ....പരിചിതമായ നഗരങ്ങള്‍ അതിന്റെ ബഹളം... അഴിയാത്ത വാഹന കുരുക്കള്‍ വൃത്തിഹിനമായ ഫുട്ട് പാതുകള്‍ ... വിജനവും ഭിതിജനകവുമായ ഉടുവഴികള്‍ അപരിചിതരായ യാത്രക്കാര്‍ ....... അവര്‍ക്കിടയില്‍ നഗരത്തിനു ചിര പരിചിതനായ സ്ഥിരം യാത്രക്കാരന്‍ .... പ്രിയപ്പെട്ട നഗരമേ..... നിന്നെപ്പോലെ തന്നെ എനിക്കും
മടുത്തിരിക്കുന്നു പതിവ്യ്‌ കാഴ്ചകള്‍ ...............
മദ്യപാനം പോലെയായിരുന്നു എനിക്ക് നിന്നോടുണ്ടായിരുന്ന പ്രണയം ...ആദ്യമാദ്യം അതെനിക്കൊരു നേരമ്പോക്കായിരുന്നു..പിന്നിടെപ്പോഴോ അതെനിക്കൊരു ലഹരിയാവുകയായിരുന്നു. മെല്ലെ മെല്ലെ സിരകളിലുറെ കത്തിപ്പടരുന്ന ലഹരിയായി നിന്നോടുള്ള പ്രണയം വളരുകയായിരുന്നെന്നു ഞാന്‍ വളരെ വൈകിയായിരുന്നു മനസ്സിലാക്കിയത്...ജിവിതത്തില്‍ ഞാന്‍ എല്ലാം മറക്കുകയായിരുന്നു...എന്റെ കടമകള്‍ .....കര്‍തവ്യങ്ങള്‍ ...എല്ലാം വിസ്മരിച്ചു കൊണ്ടു ഞാന്‍ നിന്നെ പ്രണയിച്ചു ..അതെ പ്രണയമെന്ന ലഹരി എന്നെ അത്രയ്ക്കും ഉന്മത്തനാക്കിയിരുന്നു
ഇന്നിപ്പോള്‍ മദ്യമില്ലാതെ ഒരുനിമിഷം പോലും ജിവിക്കനവില്ലെന്ന സ്ഥിതിയിലായിരുന്നു അന്നെനിക്ക് നി ....ഒരു പക്ഷെ ഇന്നു നിന്നെക്കാളുപരി ഞാന്‍ മദ്യത്തെ നേഹിക്കുന്നു ... അന്ന് നിയായിരുന്നു എന്റെ ലോകം...ഞാന്‍ നിന്നിലേക്ക്‌ ചുരുങ്ങുകയായിരുന്നു...നിന്റെ ^നെഹിതര്‍ പരിചയക്കാര്‍ ..സുഹൃത്തുക്കള്‍ അങ്ങനെ വളരെ ചെറുതായൊരു ലോകം...എന്നാല്‍ ഇന്നു വളരെ വലിയൊരു ലോകമാണ് ഇന്നെനിക്കു മുമ്പില്‍ ... മദ്യമാനെനിക്കിന്നെല്ലാം .. അതിലുടെ ഞാന്‍
ലോകത്തെ അറിയുന്നു... പുത്യ സൌഹൃദങ്ങള്‍ പുതിയ പരിചയക്കാര്‍ എന്റെ ലോകം വളരുകയാണ്.....ഒരു ബാറിലെ കൊച്ചു മേശയില്‍ നിന്നും മദ്യപന്മാരുടെ അതിവിസലമായ ഒരു പുറം ലോകത്തിലേക്ക്.



ഡിസംബറിനു ഇന്നു പഴയ തണുപ്പില്ല...മേലെ മെല്ലെ അരിച്ചരിച്ചു വന്നു സിരകളിലുറെ ഒരു ലഹരിയായി എന്നെ പൊതിയുന്ന പഴയ ഓര്‍മ്മകള്‍ക്ക് ഇന്നു പഴയ തണുപ്പില്ല..... തണുപ്പും ലഹരിയാണ്....അതുകൊണ്ടാണല്ലോ... മനുഷ്യര്‍ "ഹോട്ടില്" ചേര്‍ക്കാന്‍ " കോള്‍ഡ്‌" സോഡാ തന്നെ അവസ്യപ്പെടുന്നത്