2014, മേയ് 2, വെള്ളിയാഴ്‌ച

നാളെ മെയ്‌ 4 ...ഇരുട്ട് നിലാവിനെ വിഴുങ്ങിയ ആ രാത്രിയിൽ, തെരുവ് വിളക്കുകൾ ഇരുട്ട്  പ്രകാശിപ്പിച്ച ആ രാത്രിയിൽ....വിജനമായ ഒരു പാതയോരത്ത്  സത്യത്തെ വെട്ടി മുറിച്ച് നാട് കടത്തിയിട്ട് നാളേക്ക് രണ്ടു വർഷങ്ങൾ....
വഴിവക്കിൽ വെച്ച് ഗൃഹപ്രവേശം ക്ഷണിക്കുന്ന സുഹൃത്തിനെ പോലും അവിശ്വസിക്കാൻ പഠിച്ച രണ്ടു വർഷങ്ങൾ ...
മനുഷ്യത്വം, മാനവികത എന്നിവ പ്രസംഗത്തിലും എഴുത്തിലും മാത്രം മതിയെന്ന് പഠിപ്പിച്ച സാഹിത്യ, സാംസ്‌കാരിക .നായകർ....
എല്ലിൻ  കഷ്ണം വീണു കിട്ടിയ തെരുവ് പട്ടികളെപോലെ ഓരിയിട്ട ചാനൽ ജീവികൾ നമ്മുടെ സ്വീകരണ മുറിയിൽ പോലും അരക്ഷിതത്വത്തിന്റെ വെല്ലുവിളികൾ ഉയർത്തിയിട്ടു രണ്ടു വർഷം കഴിയുന്നു....
പുതിയ നമ്പർ തപ്പിപിടിച് വിളിച്ചു എൻറെ പുതിയ വാസഗൃഹം തേടിയെത്തി തന്റെ ഗൃഹപ്രവേശം ക്ഷണിക്കാൻ വന്ന പ്രിയ സ്നേഹിതൻ  ചോദിച്ചു : " എന്തെ  വടകരയിൽ നിന്നും പെട്ടെന്നു താമസം മാറി ?"
"........തുടർന്നും ഒരു മനുഷ്യനായി ജീവിക്കാൻ, ഒരു മാർക്സിസ്റ്റ്‌ ആയില്ലെങ്കിലും? " പെട്ടെന്ന് വന്ന മറുപടിയിൽ തൃപ്തനാവാത്ത സുഹൃത്തിനോട്‌  പറഞ്ഞു :
"മാനവിക മൂല്യങ്ങൾ മുറുകെ പിടിച്ച് ഇനിയും വടകരയിൽ തുടർന്നാൽ എനിക്കും ചിലപോൾ സ്വയം വെട്ടി മരിക്കണമെന്ന് തോന്നിയാലോ ?
സത്യമാണ് സ്നേഹിതാ, ജീവിതം അത്രയ്ക്കും മടുത്തു തുടങ്ങിയിരിക്കുന്നു ..
ഒരു ആത്മഹത്യയെ പറ്റി ചിന്തിക്കുമ്പോഴൊക്കെ ഒരു വ്യത്യസ്തത എന്ന നിലയിൽ സ്വയം 51 വെട്ടു വെട്ടി മരിച്ചാലോ  ആഗ്രഹികാതെയല്ല ....പണ്ട് ചെറുപ്പത്തിൽ ഓർക്കാടെരി ചന്തയിൽ ചോപ്പൻ കുത്ത് കണ്ടു പേടിച്ചു നിലവിളിച്ച ആ പഴയ കൊച്ചു കുട്ടിയല്ല....സ്വയം വെട്ടി മരിക്കാനുള്ള ധൈര്യമൊക്കെ ഇന്നു എന്റെ പ്രസ്ഥാനം എനിക്ക് നല്കിയിട്ടുണ്ട് .....!"