2014, ഏപ്രിൽ 20, ഞായറാഴ്‌ച

ചിരഞ്ജീവി

ജനനവും മരണവും
നിനക്കുവേണ്ടിയാണ് , നിനക്കുവേണ്ടി മാത്രം.
ഞാൻ ചിരഞ്ജീവിയലോ!
ഭൂതവും ഭാവിയുമില്ല,
എനിക്കുമുന്നിൽ വർത്തമാനം മാത്രം.
തെറ്റും ശരിയുമില്ല,
എനിക്കുമുന്നിൽ സമസ്യകൾ മാത്രം.
സ്വപ്നങ്ങളും മോഹങ്ങളുമില്ല,
ശേഷിപ്പതോ പ്രതീക്ഷകൾ മാത്രം.
സ്വർഗ്ഗവും നരകവുമില്ല,
ത്രിശങ്കുവിലാണ് എന്റെ നില്പ് .
എനിക്ക് ജയവും തോൽവിയുമില്ല,
സമനിലകളിലാണ്‌ എന്റെ കളികൾ തീരുന്നത്.
സ്വർഗത്തിൽ നരകവും
നരകത്തിൽ സ്വർഗ്ഗവും തീർക്കുന്നവൻ ഞാൻ,
തുണിയുരിഞ്ഞു കാമനൃത്തം ചവിട്ടുന്നവൻ.
അധമരിൽ അധമൻ ഞാൻ,
നികൃഷ്ടരിൽ നികൃഷ്ടൻ.
ക്രൂരൻ, ധീരനും വീരനും ഞാൻ തന്നെ!
പണമെറിഞ്ഞു നിണമൊഴുക്കുമീ ഞാൻ
പകിട പന്ത്രണ്ടും പയറ്റി തെളിഞ്ഞവൻ.
ആരുണ്ടെന്നെയെതിരിടാൻ ?
ചോരതിളപ്പാൽ വരിക യോദ്ധാവേ നീ വരിക
നിനക്കായ്‌ കരുതി വെച്ചു ഞാൻ
കനകത്താൽ തീർത്തൊരാ
മുൾകിരീടവും കുരിശും.

അഭിപ്രായങ്ങളൊന്നുമില്ല: