2015, ഏപ്രിൽ 17, വെള്ളിയാഴ്‌ച

ഇനി ഒരിക്കലും നാം തമ്മിൽ കാണാതിരിക്കട്ടെ....നഗരത്തിന്റെ ആൾക്കൂട്ടങ്ങൾക്കിടയിൽ തനിച്ചു നടക്കുമ്പോൾ എതിരേ നടന്നുവരുന്നതു നീ ആവരുതേ എന്നാണു ഇപ്പോൾ എന്റെ പ്രാർത്ഥന...അത്രയ്ക്കും നിന്നെ ഞാൻ വെറുത്തു തുടങ്ങിയിരിക്കുന്നു....നീ സ്വാർത്ഥയാണു...നേട്ടങ്ങളെ കുറിച്ചു മാത്രമെ നീ ചിന്തിച്ചിരുന്നുള്ളൂ....
ഏഴു വർഷങ്ങൾക്കപ്പുറത്ത്‌ ഒരു നവംബറിന്റെ പുലരിയിൽ എനിക്ക്‌ എന്റെ ജീവിതം നഷ്ടപെടുകയായിരുന്നു....
അച്ഛന്റെ ആകസ്മികമായ മരണം...ആകസ്മികം എന്നു പറയുന്നതിൽ അർത്ഥമില്ല...പാവം അച്ഛൻ...എന്നേ മരണത്തെ കുറിച്ചു ചിന്തിച്ചിരിക്കുന്നു...അച്ഛന്റെ ജീവിതവും നഷ്ടങ്ങളുടേതായിരുന്നു...സ്വന്തം സഹപ്രവർത്തകരിൽ നിന്നുള്ള അവഗണന....ബന്ധുക്കളിൽ നിന്നുള്ള അവഗണന...സ്വസ്ഥതയില്ലാത്ത കുടുംബ ജീവിതം...രോഗങ്ങളോട്‌ ചെറുത്തു നിൽക്കാൻ കെൽപില്ലാതെ തകർന്നുപോയ ആരോഗ്യസ്ഥിതി...മരണത്തെ സ്വയം വരിക്കുകയല്ലാതെ വേറെന്തു മാർഗ്ഗമാണു മുന്നിലുള്ളതു...?

അഭിപ്രായങ്ങളൊന്നുമില്ല: