2008, ജനുവരി 22, ചൊവ്വാഴ്ച

സ്മൃതിപഥം

അനന്തതയുടെ ആകാശനീലിമയില്‍
സ്വപ്നങ്ങള്‍ക്കു
ചിറകു നഷ്ടപ്പെടുന്നു
ഭാവനയ്ക്കു നിറങ്ങളും


ചന്ദനമുട്ടികള്‍ക്കിടയില്‍
കത്തിയെരിയുന്ന ഒരു കൂട്ടം സ്വപ്നങ്ങളുടെ ചിത
ഓര്‍മ്മകളായ്‌ ശേഷിക്കുന്ന
ബലിച്ചോറുരുളകള്‍
കൊത്തിയെടുത്തു ദൂരേയ്ക്കു
പറന്നു പോയ ഇന്നലെയുടെ ആത്മാക്കള്‍!
നാമിന്നു,
നെടുകെ കീറിയെറിഞ്ഞ -
നാക്കില പോലെ രണ്ടു ജന്മങ്ങള്‍

ഏതോ ഒരു ഇടത്താവളത്തില്‍ വെച്ചു നാം കണ്ടുമുട്ടി.പരിചയപെട്ടു.ഒരുപാടു വിശേഷങ്ങള്‍ പങ്കു വെച്ചു…….വളരെ കുറഞ്ഞ ദിവസങ്ങള്‍‍ കൊണ്ടു നാം വളരെ അടുത്തുപോയി. വീണ്ടും യാത്ര തുടരേണ്ടതാണെന്നു ഒരു നിമിഷമെങ്കിലും നാം മറന്നു പോയി…..”നാളെയവട്ടെ..നാളെയാവട്ടെ.” എന്നു പറഞ്ഞു നാം യാത്ര നീട്ടി വെച്ചു.വെറുതെ ഓരോന്നു പറഞ്ഞു നാം നമ്മുടെ യാത്രകള്‍ വെറുതെ വൈകിച്ചു………
ഒടുവില്‍ അനിവാര്യമായ യാത്ര പറച്ചിലിനു കാത്തിരിക്കാതെ ……..ഔപചാരികതകള്‍ക്കു കാത്തിരിക്കാതെ നീ നിന്റ്റെ യാത്ര തുടര്‍ന്നു………………………..എന്നെ ഈ എകാന്തതയുടെ തുരുത്തില്‍ ഒറ്റയ്ക്കാക്കി കൊണ്ടു നീ നടന്നു മറഞ്ഞു…..ദു:ഖമില്ല ഒട്ടും…….കാരണം, എന്നെങ്കിലും നം പിരിയേണ്ടതാണു……
നാം രണ്ടൂ പേരും തിരഞ്ഞെടുത്ത പാതകള്‍ വ്യത്യസ്തമാണു….ലക്‌ഷ്യം ഒന്നാണെങ്കിലും.
കുറെ ദൂരം ഒന്നിച്ചു നടന്നു ഒടുവില്‍ ഒരു തിരിവില്‍ പാതകള്‍ രണ്ടായി പിരിയുന്നിടതു അല്പനേരം നിന്നു “എനിക്കു ഇതിലേ ആണു പോവെണ്ടതു……..” എന്നു പറഞ്ഞു പിരിയുന്ന സഹ യാത്രികരെ പൊലെയാണ് നാം ….ഇല്ലേ?

അഭിപ്രായങ്ങളൊന്നുമില്ല: